പ്രണയം കടല് പോലെയാണ്. ചിലപ്പോൾ ഒഴുക്ക്‌പോലും അറിയില്ല..ശാന്തമായി... അനന്തമായി..ചിലപ്പോ ആഞ്ഞടിച്ച്.. സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു.. എന്തെല്ലാമോ കവർന്നെടുത്തു.. ഇത് പറയുമ്പോൾ അവൾ കടലിന്റെ അനന്തനീലിമയിൽ കണ്ണുനട്ടിരുന്നു. മിഴിക്കോണിൽ ചിതറിവീഴാൻ വെമ്പി ഒരു നീർത്തുള്ളി. ചുണ്ടിൽ നേർത്ത പുഞ്ചിരി.. "നീയൊരുപാട് മാറിപ്പോയി.. നിന്റെയാ ബഹളം പൊട്ടിച്ചിരി ശ്രീ എന്ന വിളി.. നിനക്കറിയോ ഇങ്ങോട്ട് വരുമ്പോൾ മനസ്സ് നിറയെ ആ പഴയ നീയായിരുന്നു.." അവന്റെ വാചാലതയ്കും അവളുടെ മൗനത്തിനുമിടയിൽ കാലം കാത്തു വച്ച പ്രണയത്തിന്റെ വളപ്പൊട്ടുകൾ മാത്രം.. "ഞാൻ സ്വയം മാറിയതാണ്. "ശ്വാസം മുട്ടിക്കുന്ന മൗനത്തിനൊടുവിൽ അവൾ പറഞ്ഞു. " നീയും ഞാനും എന്ന സങ്കല്പലോകത്തിൽ നിന്ന് ഞാൻ മാത്രം എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. നീറിപ്പുകയുന്ന മനസ്സുമായി ഞാൻ എന്നിലേക്ക് ഒതുങ്ങി. പ്രണയം എന്ന മൂന്നക്ഷരം എന്നിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ വലുതായിരുന്നു. ഓർമയുണ്ടോ അന്ന് നമ്മൾ തമ്മിൽ അങ്ങിനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല. എന്നിട്ടും എങ്ങിനെ എന്ന് ചോദിച്ചാൽ... ഇന്നും ഉത്തരമില്ലെനിക്ക്.." അല്ലെങ്കിലും