Skip to main content

Posts

പ്രണയരേഖകൾ

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ,  വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ  നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം.  വേണ്ട, ഉണരേണ്ട,  ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി
Recent posts

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

പകരാതെ പോയ ചുംബനങ്ങളുടെ അവകാശി

പ്രണയം കടല് പോലെയാണ്. ചിലപ്പോൾ ഒഴുക്ക്‌പോലും അറിയില്ല..ശാന്തമായി... അനന്തമായി..ചിലപ്പോ ആഞ്ഞടിച്ച്.. സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു.. എന്തെല്ലാമോ കവർന്നെടുത്തു.. ഇത് പറയുമ്പോൾ അവൾ കടലിന്റെ അനന്തനീലിമയിൽ കണ്ണുനട്ടിരുന്നു. മിഴിക്കോണിൽ ചിതറിവീഴാൻ വെമ്പി ഒരു നീർത്തുള്ളി. ചുണ്ടിൽ നേർത്ത പുഞ്ചിരി.. "നീയൊരുപാട് മാറിപ്പോയി.. നിന്റെയാ ബഹളം പൊട്ടിച്ചിരി ശ്രീ എന്ന വിളി.. നിനക്കറിയോ  ഇങ്ങോട്ട് വരുമ്പോൾ മനസ്സ് നിറയെ ആ പഴയ നീയായിരുന്നു.." അവന്റെ വാചാലതയ്കും അവളുടെ മൗനത്തിനുമിടയിൽ കാലം കാത്തു വച്ച പ്രണയത്തിന്റെ വളപ്പൊട്ടുകൾ മാത്രം.. "ഞാൻ സ്വയം മാറിയതാണ്. "ശ്വാസം മുട്ടിക്കുന്ന മൗനത്തിനൊടുവിൽ അവൾ പറഞ്ഞു. " നീയും ഞാനും എന്ന സങ്കല്പലോകത്തിൽ നിന്ന് ഞാൻ മാത്രം എന്ന യാഥാർത്ഥ്യത്തിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. നീറിപ്പുകയുന്ന മനസ്സുമായി ഞാൻ എന്നിലേക്ക് ഒതുങ്ങി. പ്രണയം എന്ന മൂന്നക്ഷരം എന്നിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ വലുതായിരുന്നു. ഓർമയുണ്ടോ അന്ന് നമ്മൾ തമ്മിൽ അങ്ങിനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല. എന്നിട്ടും എങ്ങിനെ എന്ന് ചോദിച്ചാൽ... ഇന്നും ഉത്തരമില്ലെനിക്ക്.." അല്ലെങ്കിലും

വാക്കുകൾ കൊണ്ട് പറയാനാവാത്ത ബന്ധങ്ങൾ..

ഉച്ചയൂണു കഴിഞ്ഞ് കൈകഴുകി വന്നപ്പോഴാണ് വാട്സാപ്പിൽ ഒരു മെസ്സേജ് കിടക്കുന്നത് കണ്ടത്. മായ... ഓർമ്മകൾ കുറച്ചു പുറകോട്ടുപോയി. "ഇത്തവണ ശരിയായാൽ മുട്ടായി വാങ്ങിത്തരണം കേട്ടോ "അതായിരുന്നു തുടക്കം. ഒന്നു രണ്ടാഴ്ചയായി എടിഎം കാർഡ് കയ്യിൽ കിട്ടിയിട്ട് വർക്ക് ആകുന്നില്ല. ഞാൻ തിരിച്ചും മറിച്ചും പണിയാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇത് ശരിയായാൽ മതിയായിരുന്നു ഈശ്വരന്മാരേ.  നേർച്ച യൊന്നും നേർന്നില്ല. വേറൊന്നുമല്ല നേർച്ചകൾ ഒന്നും മുതലാകുന്നില്ല .പിൻ നമ്പർ അടിച്ച് കണ്ണടച്ച് നിന്നു ..ഉം....ഈ ശബ്ദങ്ങളൊക്കെ എപ്പോഴും കേൾക്കുന്നതാ..പറ്റിക്കൽസ്.. ഇത്തവണയെങ്കിലും നാണം കെടാതിരുന്നാൽ മതിയായിരുന്നു.. "മോളെ ദാ വന്നല്ലോ " കണ്ണു തുറന്നു നോക്കി ...കണ്ണുതിരുമ്മി നോക്കി..നൂറ് രൂപയും നീട്ടിനിൽക്കുന്ന ഞങ്ങളുടെ കാശുകുടുക്കയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി. "ഇപ്പോ ഹാപ്പി ആയില്ലേ ടീച്ചറെ?" മറുപടിയായി അവരുടെ കൈ നിറുകയിൽ തൊട്ടു... "വല്ലാത്ത ഒരു എനർജിയാണ് ട്ടാ ടീച്ചറെ ഇതിന് ...നിക്കിനി ചത്താലും വേണ്ടില്ല.. ന്നാലും നാരങ്ങ മിട്ടായി മറക്കണ്ട ട്ടാ..." ടീച്ചർ ചിരി

ആമി

അമ്മയില്ലാത്തപ്പോൾ നീയാണ് ശങ്കുന് അമ്മ എന്ന് പറഞ്ഞപ്പോൾ "ഞാൻ കൊച്ചല്ലേ..എനിക്കെങ്ങനെ അമ്മേ പോലെ ആവാൻ പറ്റും" എന്നാണ് എന്റെ ആമി ചോദിച്ചത്. ശരിയല്ലേ... ആറു വയസ്സുകാരിയാണ്, കളിക്കാൻ കൂടുന്നുണ്ട്, ഭക്ഷണം പങ്കിടും പിന്നെ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഇന്നലെ ഓഫീസിൽ നിന്ന് വന്നപ്പോ കുറച്ചു വൈകി.എന്നെ വിളിക്കാൻ ഏട്ടൻ ബസ് സ്റ്റോപ്പിൽ വന്നിരുന്നു. സാധാരണ അങ്ങിനെ വരുമ്പോൾ പിള്ളേരെ വീട്ടിൽ പൂട്ടിയിട്ടാണ് വരുന്നത്.എന്നാൽ, ഇന്നലെ തിരിച്ചു വന്ന് വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച.. ശങ്കു ആപ്പിയിട്ട പാന്റ് വാതിൽക്കൽ കിടക്കുന്നു.. രണ്ട് പേരും നല്ല പിള്ളേര് ആയി ഇരുന്ന് ടി വി കാണുന്നുണ്ട്.. "ശങ്കു ആപ്പിയിട്ടൊ മോളെ" "അവനോട് പറഞ്ഞിട്ട് കേട്ടില്ലമ്മേ അവൻ പാന്റ് അവിടെ തന്നെ ഊരി ഇട്ടു" "ന്നിട്ട് കഴുകിയോ" "ഞാൻ കഴുകി കൊടുത്തു.. ഞാൻ അല്ലെ അവന്റെ അമ്മ" കൂടെ ഒരു ചിരിയും..ഇവന്റെ ആപ്പിക്ക് എന്തൊരു മണമാണ് എന്ന് പറഞ്ഞു മൂക്ക് പൊത്തുന്നവൾ ആണ്.. ഒത്തിരി അത്ഭുതം തോന്നി.. കുട്ടിക്കളിയിൽ നിന്ന് ഒരമ്മയുടെ ഉത്തരവാദിതത്തിലേക്ക് ചുമ്മാ നടന്ന് കയറിയവൾ.. പെണ്ണായി പിറക്കുന്ന ഓരോ

യുവജനോത്സവം

ഒരു പത്തു പതിനെട്ടു വർഷം പുറകോട്ട് നീങ്ങിയാൽ ഓർമയിൽ വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ഉണ്ട്. സ്കൂൾ യുവജനോത്സവം വരാൻ കാത്തിരിക്കുന്നവൾ. ഏറ്റവും പ്രിയപ്പെട്ടത് പ്രച്ഛന്ന വേഷം. തന്റെ മനസ്സിലെ ആശയങ്ങൾ വിളിച്ചു പറഞ്ഞിരുന്ന വേദി. മുന്നിൽ കണ്ടിട്ടുള്ള ജീവിതങ്ങൾ പകർത്തിയ വേദി. സ്കൂളിൽ നിന്നും കടന്നു കയറിലെന്നു അറിഞ്ഞു കൊണ്ടാണ് അതിൽ മത്സരിക്കുന്നത്. കാരണം, അത് നൃത്തെതര ഇനത്തിൽ പോയിന്റ് നേടി തിലകപട്ടം നോട്ടമിടുന്ന നർത്തകിമാരുടെ മത്സര ഇനമാണ്. വേദികൾ നിന്റെ കഴിവ്‌കാണിക്കാൻ ഉള്ളതാണ്. സമ്മാനം പ്രോത്സാഹനമായി മാത്രം കാണണം എന്ന് പഠിപ്പിച്ചിരുന്നു അമ്മ. അന്നവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. വഴിയരികിൽ വെസ്റ്റ് ബിന്നിൽ നിന്ന് ഭക്ഷണപ്പൊതി തപ്പിയെടുത്തു ആർത്തിയോടെ തിന്നുന്ന ഒരു ഭ്രാന്തി. എറണാകുളത്തു പോയപ്പോൾ എവിടെയോ വച്ചു കണ്ട ആ കാഴ്ച്ച മായാതെ കിടന്നിരുന്നു.. പൊള്ളി പടർന്നങ്ങനെ..ആ വർഷം അത് വേദിയിലെത്തിച്ചപ്പോൾ മനസിൽ വല്ലാത്ത ഒരു ഭാരം ഇറങ്ങിയത്‌പോലെ.  സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കൈ പിടിച്ചഭിനന്ദിച്ചവരിൽ എന്റെ അധ്യാപകരും സുഹൃത്തുക്കളും.. നിറഞ്ഞ കയ്യടി കാതിൽ.. അതായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്ന സമ്മാനം....ആ കുട്ടി

നീയുമെന്റെ സ്വപ്നങ്ങളും

നീയെന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനാലാവണം സ്വപ്നങ്ങൾക്ക് നല്ല ചെമ്പകപ്പൂവിന്റെ ഗന്ധമാണ്.... അവയെ ഞാൻ എന്റെ ഡയറി താളുകളിൽ ഒളിപ്പിച്ചു വയ്ക്കട്ടെ.. നീയെന്ന എന്റെ പ്രണയത്തോടൊപ്പം.. രേവൂട്ടി