ഒരു കട്ടനും കുടിച്ചു ചാരു കസേരയിൽ മലർന്നു കിടക്കുകയായിരുന്നു വയലറ്റ് നോട്ട്. നോട്ട് കുടുംബത്തിലെ കാരണവർ ന്യൂ ജനറേഷൻ.. എല്ലാ അഹങ്കാരവും ആ മുഖത്തുണ്ട്.ഗേറ്റ് കടന്ന് വരുന്നവരെ സൂക്ഷിച്ച് നോക്കി. മുന്നിൽ വന്ന് നിന്ന് അല്പം കടുപ്പിച്ച് തന്നെ അവർ ചോദിച്ചു..ഓർമ്മയുണ്ടോ ഈ മുഖം..പടിയിറക്കി പിണ്ടം വച്ചോർക്ക് ഇവിടെ എന്ത് കാര്യം എന്ന പരിഹാസം ആയിരുന്നു മുഖത്ത്. സ്വീകരണം പ്റതീക്ഷിക്കാതെ കൈവരിയിൽ കയറിയിരുന്നു വരുത്തർ. എല്ലാരേം ഒന്നു കണ്ടേച്ചു പോകാംന്ന് വച്ചു,മാസം രണ്ട് മൂന്നായില്ലേ.പരിഭവം പറഞ്ഞ ആയിരത്തെ പിന്താങ്ങി അഞ്ഞൂറ് മൂക്കൊലിപ്പിച്ചു. പിന്നെ ഈ ഞെളിഞ്ഞുള്ള ഇരിപ്പുണ്ടല്ലോ,അത് വേണ്ടാന്ന് പറയാനും കൂടാ വന്നത്.കണ്ണ് തുറക്കുമ്പൊ ചായ ഗ്ളാസ്സ് കയ്യിൽ വച്ചോണ്ടിരിക്കുന്നു നൂറ. പകൽ കിനാവ് ഫലിക്കുംന്നാ..അവൾ ചിരിച്ചു..പെട്ടെന്നായിരുന്നു.."മേരേ പ്യാരെ ദേശ് വാസിയോം" ചാരുകസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് അതിനടിയിൽ തന്നെ ഒളിച്ചു് ...പിന്നാലെ കേട്ടത് ഒരു പൊട്ടിച്ചിരിയായിരുന്നു..നൂറാ നീ... അത് ആ ഫ്റീക്കൻ പത്തിൻ്റെ റിങ് ടോൺ ആണ്.. പത്ത് മിനിട്ട് കഴിഞ്ഞും പട പടാ ഇടിക്കുന്നത് തൻ്റെ തന്നെ ഹൃദയം