Skip to main content

മാപ്പ്



അമ്മേ, നമുക്ക് എവ്ടേങ്കിലും പോണോങ്കി മാപ്പ് വേണോ...ചോദ്യം അഞ്ചു വയസ്സുകാരീടേതാണ്. "ന്താപ്പൊ നിനക്ക് ങ്ങനൊര് സംശയം"
"അതേയ് അച്ഛൻ എവ്ട പോമ്പഴും മൊബൈലില് മാപ്പ് നോക്കൂല്ലെ, ഡോറേം അതെ എപ്പഴും മാപ്പിനോട് ചോദിക്കും..അതോണ്ട് ചോദിച്ചതാ..."
അല്ലേലും ഈ കാർട്ടൂൺ കണ്ട് എന്തേലും ചോദിച്ചോണ്ട് വരുന്നത് അവൾക്കൊര് രസാ. ഞാൻ പാൽ പാ(തം എടുത്ത് നീട്ടി...ന്നാ രണ്ട് പേരും കൂടെ പാല് മേടിച്ചോണ്ട് വാ.
രണ്ട് പേരും കൈ പിടിച്ച് പോകുന്നത് കാണാൻ നല്ല ശേലുണ്ട്...മഴ നനഞ്ഞ് കുതിർന്ന മണ്ണിൽ ചവിട്ടി അവർ നടന്നു. നന്ദൂൻ്റമ്മേടെ കട കഴിഞ്ഞ് മുറ്റതങത് മുല്ല പൂത്ത് നിക്കണ വീട് കടന്ന് അമ്പലത്തിലെ താലം പോകാറുള്ള കാവ് കഴിഞ്ഞ് വഴിയില് വീണു കിടക്കണ ഞാവൽ പഴം പെറുക്കി ഷെമ്മീസിലിട്ട് മടക്കി പിടിച്ച് വഴിയിലെ മഴ വെള്ളം ചവിട്ടി തെറിപ്പിച്ച് പാലും മേടിച്ച് അവർ വന്നു...ഷെമ്മീസിലെ റ ഒളിപ്പിക്കാൻ നോക്കി ഞാൻ കണ്ടൂന്നായപ്പൊ.."കറ നല്ലതല്ലേ അമ്മേ"..
പിന്നേ...ഞാൻ ഗൂഗിൾ മാപ്പിനെ നോക്കി കൊഞ്ഞനം കുത്തി...അവളും അങ്ങിനെ തന്നെ ചെയ്തു കാണും..പിന്നല്ലാതെ...

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....