Skip to main content

Posts

Showing posts from 2018

യുവജനോത്സവം

ഒരു പത്തു പതിനെട്ടു വർഷം പുറകോട്ട് നീങ്ങിയാൽ ഓർമയിൽ വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ഉണ്ട്. സ്കൂൾ യുവജനോത്സവം വരാൻ കാത്തിരിക്കുന്നവൾ. ഏറ്റവും പ്രിയപ്പെട്ടത് പ്രച്ഛന്ന വേഷം. തന്റെ മനസ്സിലെ ആശയങ്ങൾ വിളിച്ചു പറഞ്ഞിരുന്ന വേദി. മുന്നിൽ കണ്ടിട്ടുള്ള ജീവിതങ്ങൾ പകർത്തിയ വേദി. സ്കൂളിൽ നിന്നും കടന്നു കയറിലെന്നു അറിഞ്ഞു കൊണ്ടാണ് അതിൽ മത്സരിക്കുന്നത്. കാരണം, അത് നൃത്തെതര ഇനത്തിൽ പോയിന്റ് നേടി തിലകപട്ടം നോട്ടമിടുന്ന നർത്തകിമാരുടെ മത്സര ഇനമാണ്. വേദികൾ നിന്റെ കഴിവ്‌കാണിക്കാൻ ഉള്ളതാണ്. സമ്മാനം പ്രോത്സാഹനമായി മാത്രം കാണണം എന്ന് പഠിപ്പിച്ചിരുന്നു അമ്മ. അന്നവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. വഴിയരികിൽ വെസ്റ്റ് ബിന്നിൽ നിന്ന് ഭക്ഷണപ്പൊതി തപ്പിയെടുത്തു ആർത്തിയോടെ തിന്നുന്ന ഒരു ഭ്രാന്തി. എറണാകുളത്തു പോയപ്പോൾ എവിടെയോ വച്ചു കണ്ട ആ കാഴ്ച്ച മായാതെ കിടന്നിരുന്നു.. പൊള്ളി പടർന്നങ്ങനെ..ആ വർഷം അത് വേദിയിലെത്തിച്ചപ്പോൾ മനസിൽ വല്ലാത്ത ഒരു ഭാരം ഇറങ്ങിയത്‌പോലെ.  സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കൈ പിടിച്ചഭിനന്ദിച്ചവരിൽ എന്റെ അധ്യാപകരും സുഹൃത്തുക്കളും.. നിറഞ്ഞ കയ്യടി കാതിൽ.. അതായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്ന സമ്മാനം....ആ കുട്ടി

നീയുമെന്റെ സ്വപ്നങ്ങളും

നീയെന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനാലാവണം സ്വപ്നങ്ങൾക്ക് നല്ല ചെമ്പകപ്പൂവിന്റെ ഗന്ധമാണ്.... അവയെ ഞാൻ എന്റെ ഡയറി താളുകളിൽ ഒളിപ്പിച്ചു വയ്ക്കട്ടെ.. നീയെന്ന എന്റെ പ്രണയത്തോടൊപ്പം.. രേവൂട്ടി

എനിക്ക് സ്വന്തമായത്

മനസ്സിന്റെ കോണിൽ ഒരു ഒഴിഞ്ഞ മുറിയുണ്ടായിരുന്നു... ആരുമറിയാതെ ഞാൻ കാത്തു വച്ചൊരിടം.. എന്റെ കുഞ്ഞു സങ്കടങ്ങളും സന്തോഷങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളും മാത്രമായിരുന്നു അവിടെ അതിഥികൾ.. നീ എന്നാണ് അവിടേക്ക് കയറിപ്പറ്റിയത് എന്നെനിക്കറിയില്ല.. എന്നോ എപ്പോഴോ.. എന്റെ കുഞ്ഞു സങ്കടങ്ങൾക്ക് ഇടമില്ലാതായി.. കൊച്ചു സന്തോഷങ്ങൾക്ക് കൂടില്ലാതായി.. എല്ലാം നീയെന്ന നിമിഷത്തിൽ അലിഞ്ഞു ചേർന്നു.  നീ തരുന്ന ഒരു നിമിഷം എനിക്ക് ദിനരാത്രങ്ങളുടെ കരുതലേകി.. നീ പോലുമറിയാതെ നീ എന്റെ മാത്രം സ്വന്തമായ ആ സ്പേസിൽ കുടിയേറി... നിന്നോടുള്ള സ്നേഹം.. അതിനെ അങ്ങിനെ വിളിക്കാമോ എന്ന് പോലുമറിയില്ല..എന്റെ കുഞ്ഞു വാശികളായി..നിന്നെ നോവിക്കുന്ന കുരുത്തക്കേടുകളായി.. അടർന്നു നീ പോകുമ്പോൾ ഓർക്കുക എന്റെ ഹൃദയമാണ് നീ കൊണ്ട് പോകുന്നതെന്ന്.. എനിക്ക് വേണ്ടി ഞാൻ മാറ്റി വെച്ച എന്റെ സ്വന്തമായ ആ മുറി .

ഓടുന്ന അമ്മമാർ

‌ഓർമയിൽ ഒരു ആറാം ക്ലാസ്കാരിയുണ്ട്. കുഞ്ഞു കുഞ്ഞു ഉത്തരവാദിത്തങ്ങൾ ഏല്പിച്ചു 'അമ്മ ആദ്യമായി ജോലിക്ക് പോയ  നാളുകളിൽ. അമ്മ രാവിലെ 8 മണിക്ക് പോകും. ആലങ്ങാട് ആയിരുന്നു ജോലി. കൃഷിഭവനിൽ. കാത്തിരുന്നു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ  ആറു മാസത്തെ ആശ്വാസം. ഞങ്ങൾക്കുള്ള ചോറും കറികളും പാത്രങ്ങളിൽ നിറച്ചു വച്ച് സാരിയും വലിച്ചു ചുറ്റി 'അമ്മ ഓടുന്ന ഒരു ഓട്ടമുണ്ട്. വൈകിട്ട് വരുമ്പോൾ ആറര മണി . അക്കാലത്താണ് ഞാൻ ചായ കൂട്ടാൻ പഠിച്ചത്. അതും കട്ടൻ ചായ. രാവിലത്തെ പലഹാരത്തിന്റെ ഒരു പങ്കു വച്ചിട്ടുണ്ടാകും വൈകിട്ടത്തെ വിശപ്പറ്റാൻ. അമ്മ വരുന്നത് വരെ അനിയത്തിയെ നോക്കണം. അവൾക്ക് കഴിക്കാൻ എടുത്ത കൊടുക്കണം സന്ധ്യ മുറ്റം അടിക്കണം.  ആറു മണിയാകുമ്പോൾ തെക്കേലെ അമ്മമ്മ വിളിക്കും മുറ്റമടിക്കുന്ന ശബ്ദം കേട്ടില്ലെങ്കില്. 'അമ്മ വരുമ്പഴേക്ക് വിളക്ക് വച്ച് നാമം ചൊല്ലിയിരിക്കണം. അതു കഴിഞ്ഞ് പഠിക്കാൻ തുടങ്ങണം. അമ്മയ്ക്ക് ഒരു കണ്ടീഷൻ മാത്രേ ഉണ്ടായിരിന്നുള്ളൂ. ഇതു വരെ 'അമ്മ കുത്തിയിരുന്നു പഠിപ്പിച്ചു. ഇനി മാർക്ക് മോശമാവരുത്. എന്തായാലും അതെനിക്ക് ഇഷ്ടായി.. അമ്മേടെ കുത്തിയിരുത്തി പഠിപ്പിക്കലിൽ നിന്ന് രക്ഷപെട്

ബാംഗ്ലൂർ ഡേയ്സ്...

ഇന്ന് ബാംഗ്ലൂറിലെ രണ്ടാം ജന്മത്തിലെ നാലാം ദിനം. ആദ്യത്തെ ദിവസം ബസ്‌യാത്ര ആയിരുന്നു. ഇപ്പോ രണ്ടീസമായി മെട്രോ യാത്ര പരീക്ഷണമാണ്. രാജേഷേട്ടൻ ബൈക്കിൽ കൊണ്ട് പോയി സ്റ്റേഷൻ വരെ.  വണ്ടി നിരങ്ങി നിരങ്ങി ആണ് നീങ്ങുന്നത്. കാലമേ നീ എങ്ങോട്ട്?  ഒരു അഞ്ചു വര്ഷത്തിനപ്പുറം എന്ത് എന്ന് ചിന്തിക്കാൻ കൂടെ കഴിയുന്നില്ല.  ഒരുപക്ഷേ moving roads  വരുമായിരിക്കും. അല്ല പിന്നെ.. എല്ലാർക്കും സ്വന്തം വണ്ടീo  കൊണ്ട് ഇറങ്ങുകേം വേണമെന്ന് പറഞ്ഞാ പിന്നെ.. ഒന്നു നീങ്ങേണ്ടപ്പാ.. ഒന്നാഞ്ഞു പിടിച്ചാ ഏത്തേണ്ടിടത് നടന്നെത്താം.. പത്തു മിനിറ്റെടുത്തു മെട്രോ സ്റ്റേഷനിൽ എത്താൻ. അച്ചാന്മാരുടെ ഭാഷയിൽ പറഞ്ഞാൽ എന്നാ തിരക്കാന്നെ.. കൊച്ചി മെട്രോ കാണാൻ എത്തുന്ന കൗതുക യാത്രക്കാരായിരുന്നില്ല അവിടെ. രാവും പകലും കൂടിമുട്ടിക്കാനുള്ള തിരക്കിൽ ഓടി നടക്കുന്നവർ.. ആർക്കും ദിവസവും കൂടെ യാത്ര ചെയ്യുന്നവരെ ഒന്ന് നോക്കാൻ പോലും കഴിയുന്നില്ല.. മുഖം കുനിച്ചവർ.. ജീവിതത്തിന്റെ കുരുക്കഴിക്കാൻ ട്രാഫിക്കിൽ കുരുങ്ങി കിടക്കുന്നവർ... ALT, CTRL, DEL കീകളിൽ ജീവിതം പടച്ചു കൊണ്ടു പോകുന്നവർ.. തിരക്കാണ്.. എല്ലാവർക്കും.. പ്ലാട്ഫോമിൽ എല്ലാവരും വരിയായി നിന്നിരുന്നു

ഞാൻ

ജീവിതത്തിൽ ഓടി തുടങ്ങിയപ്പോൾ വല്ലാത്ത ഒരു ആവേശമായിരുന്നു.... പിന്നീട് ഓട്ടത്തിനിടയിലെവിടെയോ ഞാൻ ജീവിക്കാൻ മറന്നു.. ചിരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ കരയാൻ മറന്നു... ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ നോക്കി.. എന്റെ ഇഷ്ടങ്ങളെ കുഴിച്ചു മൂടി... ഇന്നും ഓടി കൊണ്ടിരിക്കുന്നു.. ജീവിതത്തിനു നേരെ .....ഒരു കാറ്റാഞ്ഞു വീശിയാൽ .....ഈ ഓട്ടം നിലയ്ക്കും... പിന്നെ നിങ്ങളുടെ മനസ്സിലെ എതോ കോണിൽ നിറം മങ്ങിയ ഓരോർമയായി ഞാനും...

ചൂടാതെ പോയ ഒരു പൂവിനു

പ്രണയമായിരുന്നു എനിക്ക്... ചിരിക്കാതെ ചിരിക്കുന്ന നിന്റെ ചിരിയോട്... പറയാതെ പറയുന്ന നിന്റെ കണ്ണുകളെ മറച്ചു പിടിക്കുന്ന കണ്ണടയോട്... വഴക്കു പറയാൻ മാത്രം എന്നോട് ചലിക്കുന്ന നിന്റെ നാവിനോട്.. പാഞ്ഞു പോകുമ്പോൾ അറിയാതെ ഒരു നോട്ടം തരുന്ന നിന്റെ മനസ്സിനോട്... പ്രണയം എന്നെ വലിച്ചു മുറുക്കുമ്പോഴും നിന്റെയാ പതിഞ്ഞ ശബ്ദം എന്നെ ആശ്വസിപ്പിക്കുന്നു. നീയെന്റെ വെറുമൊരു സ്വപ്നമായിരിക്കട്ടെ.. ഒരിക്കൽ ഞാനൊരു ആരയാലിലയാകാം.. വരില്ലേ നീ, ഒരു ചെറു കാറ്റായി.. രേവൂട്ടി....

പ്രണയരാവ്

പ്രണയപ്പനി മഴ പ്രണയം പോലെയാണ്.. ആകെ നനച്ചു കുതിർത്തിട്ട് അങ്ങു പോയ്ക്കളയും. പിന്നെ കുളിരു കോരി അങ്ങിനെ നിൽക്കും.. നിന്റെ ഒരു നോട്ടം മതിയാവും അതങ്ങു വറ്റി വരണ്ടു പോകാൻ.. പക്ഷെ അതുണ്ടാവാറില്ലല്ലോ..പിന്നെ പുതച്ചു മൂടി പനിച്ചങ്ങിനെ കിടക്കും.. പ്രണയപ്പനി..ഒടുവിൽ പനിയിറങ്ങുമ്പോൾ ഓരോ വിയർപ്പു തുള്ളികൾക്കും പറയാനുണ്ടാകും ഒരു സ്വപ്നരാവിന്റെ പ്രണയകഥ.. രേവൂട്ടി

പ്രണയത്തിന്റെ ചൂട്‌

തിരക്കുകൾക്കിടയിൽ നീയെന്നെ കാണാതെ പോകരുത്. തിരക്കൊഴിഞ്ഞു നീ നോക്കുമ്പോൾ നീണ്ട ജനലക്കൊടുവിൽ അഴിയോടൊട്ടി ഞാനും എന്റെ പ്രണയവുമുണ്ടാകും.. അന്നൊരുപക്ഷെ നിന്റെ ചുംബനത്തിന്റെ ചൂടേറ്റു വാങ്ങാൻ എന്റെ മരവിച്ച പ്രണയം മാത്രമേ കാണൂ.. രേവൂട്ടി🙂

അമ്മ

പണ്ട് സ്കൂൾ കാലത്ത് പത്ത് മണി എന്നൊരു സമയമുണ്ടെങ്കിൽ ഞാൻ കിടന്നിരുന്നിരിക്കും. പരീക്ഷ കാലമായാൽ ഒരു പക്ഷേ പതിനൊന്ന് മണി..പരീക്ഷയുടെ തലേന്ന് ഇരുന്നു ഉറക്കമിളച്ച് പഠിക്കാൻ അമ്മ സമ്മതിക്കില്ല. അല്ലേലും പരീക്ഷ എഴുതുന്നത് ഞാനല്ലേ.. എന്റെ ഓര്‍മ്മശക്തിയെ പറ്റി അമ്മയ്ക്ക് എന്തറിയാം..ഉറക്കമിളച്ച് പഠിച്ചവർ പത്ത് മാർക്ക് കൂടുതൽ വാങ്ങിയാലും അമ്മ പറയും ഉറക്കം കളഞ്ഞു നീ കൊട്ടകണക്കിന് ഇവിടെ കൊണ്ട് വരണ്ടാന്ന്.. ശരിക്കും ദേഷ്യം വരും..ഞാൻ ചത്തു പോയാലും അടുത്ത ദിവസം നിനക്ക് പോയി പരീക്ഷ എഴുതാൻ പറ്റണം.. അതാണ് പുള്ളിക്കാരീടെ ഒരു ലൈൻ.. വല്ലാത്ത സാധനം തന്നെ.. ല്ലേ.. പറഞ്ഞു വരുന്നത് അതല്ല.. അന്നൊക്കെ രാത്രി അടുക്കള പണി കഴിഞ്ഞാൽ ഇപ്പുറത്ത് തയ്യൽ മെഷീൻ കടകടാ അടിച്ചു കൊണ്ടിരുന്നു.. ഫീസ് വല്ലോം കൊടുക്കേണ്ടതാണെങ്കിൽ പറയാനില്ല. ആ ശബ്ദം നേരം പുലരുവോളം കേൾക്കാം.  നേരം വെളുക്കുമ്പോൾ ഒരു പൊതി തരും. തയ്ചതു കൊണ്ട് പോയി കൊടുക്കാൻ.. മടി തോന്നിയിട്ടില്ല.. ഇന്നും ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണത്.. അദ്ധ്വാനിച്ച് ഉണ്ടാക്കിയ പത്ത് രൂപയ്ക്ക് കടം മേടിക്കുന്ന നൂറു രൂപയേക്കാൾ വിലയുണ്ട് എന്ന പാഠം. ആ കടകടാ ശബ്ദം ഞങ്ങളുടെ ജീവിതത്തിന്

പിറന്നാൾ

വർഷങ്ങൾക്ക് മുന്‍പുള്ള ഈ ദിവസം ഇന്നലെ എന്ന പോലെ ഓർക്കുന്നു.. ഞാനന്ന് പ്ളസ്- ടൂക്കാരിയാണ്... പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.. പക്ഷേ, എത്ര പിടിച്ചിട്ടും മനസ്സ് നിൽക്കുന്നില്ല.. എൻട്രൻസ് എഴുതണ്ട എന്ന തീരുമാനത്തിനെതിരെ അമ്മ ശക്തമായി പ്രതിഷേധിച്ചു.. എനിക്കാണെങ്കിൽ ഇഷ്ടപ്പെട്ട കണക്ക് പോലും പിടി തരുന്നില്ല. എങ്ങനെയങ്കിലും ഡിഗ്രി കഴിഞ്ഞു ഒരു ജോലി, അത് മാത്രം ആണ് മനസ്സിൽ.. പലപ്പോഴും കുടുക്ക തോണ്ടി ചില്ലറ എടുത്തു വണ്ടിക്കാശ് തരുമ്പോൾ അച്ഛന്റെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല..പലപ്പോഴും രാവേറെ ചെന്നും അമ്മയുടെ തയ്യൽ മെഷീൻ മാത്രം ശബ്ദിച്ചു കൊണ്ടിരുന്നു.   അന്ന് ബാങ്കിൽ നിന്ന് ആളു വന്നിരുന്നു എന്ന് മനസ്സിലായത്.. ഊരാൻ ബാക്കിയുള്ള അനിയത്തിയുടെ കാതിലെ കമ്മൽ ഒരു കഥാപാത്രമായപ്പോഴാണ്.. ഒത്തിരി വൈകിയാണ് അന്ന് ഉണ്ണാൻ വിളിച്ചത്.. വിശപ്പ് എന്ത് കൊണ്ടോ മറന്നു തുടങ്ങിയിരുന്നു.. ചോറും മീൻ കറിയും.. ഇന്നെന്ത് പറ്റി??  അല്ലെങ്കിൽ കുറേ നാളുകളായി കഞ്ഞിയാണ്..അനിയത്തിക്ക് മാത്രമേ ചോറുണ്ടാവൂ.. അവൾക്ക് കഞ്ഞി ഇഷ്ടമല്ല. "കിട്ടുമ്പോ കഴിക്കെടീ.. നിന്ന് വില പറയാതെ " അമ്മയുടെ താക്കീത്.. അമ്മ കരയ

പാഴ്

എന്നെ തിരയുകയാണോ? പാഴ് എന്ന് നീ വലിച്ചെറിഞ്ഞ കടലാസു തുണ്ടുകൾക്കിടയിൽ ഞാനുണ്ട് കാണുന്നില്ല അല്ലെ ഒന്നു കൂടെ ആഞ്ഞ് ചവിട്ടി നോക്ക്.. എന്റെ ഒറ്റപ്പെടൽ നിന്റെ കാൽ വെള്ളയെ പൊള്ളിക്കുന്നത് കാണാം.. എങ്കിലും നിനക്ക് ചിരിക്കാം എന്റെ വേദന മാത്രമാണല്ലോ നിന്റെ പുഞ്ചിരിയുടെ താക്കോൽ രേവൂട്ടി

ജീവിതത്തിലെ നട്ടുച്ചകൾ

സമയം ഏതാണ്ട് ഉച്ചയോടടുത്തപ്പോഴേ വയറു വിശന്നു തുടങ്ങിയതാണ്.  വെള്ളം കുടിച്ചു പിടിച്ചു നിർത്തി ഒരു മണിയാക്കി. മുന്നിൽ ഇരിക്കുന്ന രണ്ട് പേരെ കൂടി വിട്ടു ഉണ്ണാൻ പോവാം എന്ന് കരുതിയിരുന്നപ്പോഴാണ് ആ വൃദ്ധൻ കടന്നു വന്നത്. വെയിലത്ത് നടന്നു വന്നതിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ട്.  "എന്തേ? " " മോളെ ATM ന്റെ പിൻ നമ്പർ ശരിയാക്കണം.  മൊബൈൽ നമ്പർ മാറ്റണംന്നാ പറയണെ. പഴയതിന്റെ കാലാവധി തീര്‍ന്നു. " " മൊബൈൽ നമ്പർ മാറ്റിയാൽ നാളെക്കേ ശരിയാവൂട്ടോ. " " എങ്ങനെലും ഇന്ന് വേണം മോളെ.. ഒരാസ്പത്രി കേസാ" കാര്യം എളുപ്പം സാധിക്കാൻ എല്ലാവരും സ്ഥിരമായി പറയാറുള്ള ആസ്പത്രി കേസാണെന്ന് തോന്നിയില്ല.. അവശതയുണ്ട് മുഖത്ത്. "എനിക്ക് ഒരു അപേക്ഷ എഴുതി തരുവോ. ഇവിടുന്നു പിൻ നമ്പർ തരാൻ " എന്റെ കയ്യിൽ നിന്ന് അപേക്ഷ എഴുതാൻ പേപ്പറും വാങ്ങി പതുക്കെ നടന്നു നീങ്ങി.. മുന്നിലെ ഒരാൾ മാറിയപ്പോഴെക്ക് അദ്ദേഹം വന്നിരുന്നു. രണ്ടാമത്തെ ആളും പോയി കഴിഞ്ഞപ്പോഴെക്ക് എന്റെ മുന്നിലെക്ക് നീട്ടി വച്ച അപേക്ഷ നോക്കി.. വിറയാർന്ന കൈ കൊണ്ട് ഇംഗ്ലീഷിൽ നല്ല വൃത്തിയായി എഴുതിയിരിക്കുന്നു. "ആരാ ആസ്പത്രീല്?