ഞാനൊഴുകുകയാണ്.. സാഗരം തേടിയലയും പുഴ പോലെ. ഹൃദയകോകിലം പാടിയ രാഗം പ്രണയാർദ്രമായിരുന്നോ? പിന്നിട്ട വഴികളത്രയും തനിച്ചായിരുന്നു അങ്ങകലെ മിന്നിത്തിളങ്ങിയ താരകൾ ദൂരെയൊരു വഴിയമ്പലത്തിൽ നിന്നെ കാണിച്ചു തന്നു... നീയും തനിച്ച്... ആഭരണങ്ങളണിഞ്ഞ ദൈവവും താടിമീശ വച്ച ദൈവവും അരൂപിയായ ദൈവവും നമുക്ക് വഴിമാറി തന്നു ഒടുവിൽ കാലത്തിന്റെ ഇരുളടഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ഈ വഴിയമ്പലത്തിൽ നാം കണ്ടു മുട്ടി എന്നിട്ടും നമുക്കൊന്നും പറയാനുണ്ടായിരുന്നില്ല.. പറഞ്ഞിട്ടും പറയാനാവാതെ നീ തേങ്ങിയിട്ടും തീർക്കാനാവാതെ ഞാൻ പുഴയ്ക്കറിയാം തന്റെ പതനം സാഗരത്തിലാണെന്ന്.. അതങ്ങിനയേ ആകൂ എന്ന് എന്നിട്ടും പുഴ ശാന്തമായൊഴുകി.. സാഗരത്തിന്റെ ഉള്ളറകൾ തേടി...