Skip to main content

വാക്ക്

പറയാതെ വച്ചിരുന്ന വാക്കുകളെല്ലാം കുട്ടയിൽ വാരി നിറച്ചു ഞാനാ വഴിയോരത്തിരുന്നു... എന്തു വില പറഞ്ഞാലാണ് മതിയാവുക.  പക്ഷേ, ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. അവർക്കാർക്കും തന്നെ പഴകി ദ്രവിച്ച ആ വാക്കുകൾ ഉൾക്കൊള്ളാനുള്ള കരുത്തുണ്ടായിരുന്നില്ല.
ഒടുവിൽ തട്ടമിട്ടു മറച്ച വാടിയ മുഖവുമായി ഒരു യുവതി വന്നു. അവൾ കുഞ്ഞിനെ താഴെ നിർത്തി തന്റെ ഹൃദയം തുറന്ന് വാക്കുകളെല്ലാം തന്നെ അതിൽ കുത്തി നിറക്കാൻ തുടങ്ങി. വരണ്ട ഭൂമിയിൽ പെയ്ത ആദ്യത്തെ മഴ പോലെ അവളുടെ ഹൃദയം അത് മുഴുവനും വലിച്ചെടുത്തു.
അവൾ ചോദിച്ചു "എന്തേ കച്ചവടക്കാരാ നീ ഈ വഴി ഇതിന് മുമ്പ് വന്നില്ല.. ഇവയ്ക്കായി ഞാനീ ജീവിതകാലമത്രയും കാത്തിരിക്കുകയായിരുന്നില്ലേ.. ഈ ഹൃദയം ഇവയ്ക്കായി ഒഴിച്ചിട്ടിരിക്കുകയായിരുന്നില്ലെ..
ആ ചോദ്യത്തിന് പക്ഷേ എന്റെ വാക്കുകളെക്കാൾ ഭാരമുണ്ടായിരുന്നു.. മൂർച്ചയും..

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....