പറയാതെ വച്ചിരുന്ന വാക്കുകളെല്ലാം കുട്ടയിൽ വാരി നിറച്ചു ഞാനാ വഴിയോരത്തിരുന്നു... എന്തു വില പറഞ്ഞാലാണ് മതിയാവുക. പക്ഷേ, ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. അവർക്കാർക്കും തന്നെ പഴകി ദ്രവിച്ച ആ വാക്കുകൾ ഉൾക്കൊള്ളാനുള്ള കരുത്തുണ്ടായിരുന്നില്ല.
ഒടുവിൽ തട്ടമിട്ടു മറച്ച വാടിയ മുഖവുമായി ഒരു യുവതി വന്നു. അവൾ കുഞ്ഞിനെ താഴെ നിർത്തി തന്റെ ഹൃദയം തുറന്ന് വാക്കുകളെല്ലാം തന്നെ അതിൽ കുത്തി നിറക്കാൻ തുടങ്ങി. വരണ്ട ഭൂമിയിൽ പെയ്ത ആദ്യത്തെ മഴ പോലെ അവളുടെ ഹൃദയം അത് മുഴുവനും വലിച്ചെടുത്തു.
അവൾ ചോദിച്ചു "എന്തേ കച്ചവടക്കാരാ നീ ഈ വഴി ഇതിന് മുമ്പ് വന്നില്ല.. ഇവയ്ക്കായി ഞാനീ ജീവിതകാലമത്രയും കാത്തിരിക്കുകയായിരുന്നില്ലേ.. ഈ ഹൃദയം ഇവയ്ക്കായി ഒഴിച്ചിട്ടിരിക്കുകയായിരുന്നില്ലെ..
ആ ചോദ്യത്തിന് പക്ഷേ എന്റെ വാക്കുകളെക്കാൾ ഭാരമുണ്ടായിരുന്നു.. മൂർച്ചയും..
എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍ നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത് എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍ അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....
Comments
Post a Comment