വർഷങ്ങൾക്ക് മുന്‍പുള്ള ഈ ദിവസം ഇന്നലെ എന്ന പോലെ ഓർക്കുന്നു.. ഞാനന്ന് പ്ളസ്- ടൂക്കാരിയാണ്... പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.. പക്ഷേ, എത്ര പിടിച്ചിട്ടും മനസ്സ് നിൽക്കുന്നില്ല.. എൻട്രൻസ് എഴുതണ്ട എന്ന തീരുമാനത്തിനെതിരെ അമ്മ ശക്തമായി പ്രതിഷേധിച്ചു.. എനിക്കാണെങ്കിൽ ഇഷ്ടപ്പെട്ട കണക്ക് പോലും പിടി തരുന്നില്ല. എങ്ങനെയങ്കിലും ഡിഗ്രി കഴിഞ്ഞു ഒരു ജോലി, അത് മാത്രം ആണ് മനസ്സിൽ.. പലപ്പോഴും കുടുക്ക തോണ്ടി ചില്ലറ എടുത്തു വണ്ടിക്കാശ് തരുമ്പോൾ അച്ഛന്റെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല..പലപ്പോഴും രാവേറെ ചെന്നും അമ്മയുടെ തയ്യൽ മെഷീൻ മാത്രം ശബ്ദിച്ചു കൊണ്ടിരുന്നു. അന്ന് ബാങ്കിൽ നിന്ന് ആളു വന്നിരുന്നു എന്ന് മനസ്സിലായത്.. ഊരാൻ ബാക്കിയുള്ള അനിയത്തിയുടെ കാതിലെ കമ്മൽ ഒരു കഥാപാത്രമായപ്പോഴാണ്.. ഒത്തിരി വൈകിയാണ് അന്ന് ഉണ്ണാൻ വിളിച്ചത്.. വിശപ്പ് എന്ത് കൊണ്ടോ മറന്നു തുടങ്ങിയിരുന്നു.. ചോറും മീൻ കറിയും.. ഇന്നെന്ത് പറ്റി?? അല്ലെങ്കിൽ കുറേ നാളുകളായി കഞ്ഞിയാണ്..അനിയത്തിക്ക് മാത്രമേ ചോറുണ്ടാവൂ.. അവൾക്ക് കഞ്ഞി ഇഷ്ടമല്ല. "കിട്ടുമ്പോ കഴിക്കെടീ.. നിന്ന് വില പറയാതെ " അമ്മയുടെ താക്കീത്.. അമ്മ കരയ